ഭ്രമണം
ആരാരുടെയും പകരമല്ലെന്നെല്ലാം
ഓതുന്നതൊക്കെ വൃഥാവിലെന്നാണല്ലോ
ഓരോരോ ജീവിതമോതുന്ന ഗാഥകൾ
ഉദ്ബോധിപ്പിക്കുന്നു നമ്മളെയെന്നുമേ
ഞാനില്ലാതെയെൻ കാലമിതുരുളുമോ
എന്നയാകുലതകൾ എല്ലാം വെറുതെയാ-
ണെന്നറിയിക്കുമാ മിന്നലറിവുകൾ
ഏകുന്നതില്ലൊട്ടും ആശ്വാസമെന്നുമേ
എല്ലാം കണികകൾ തൻമാത്ര എന്നൊക്കെ
എല്ലാം കണികകൾ തൻമാത്ര എന്നൊക്കെ
ശാസ്ത്രം പറഞ്ഞോട്ടെ ആശ്വാസവാക്കിനായ്
ജീവനചക്രം മുന്നോട്ടുരുളുമ്പോൾ
മായയാം ഭ്രമ്യാത്മകത തന്നെ സുഖം
ധന്യ. കെ. സി.